
ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധം തുടരും. കൃഷി നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷത്തേക്കു മാറ്റിവയ്ക്കാമെന്നു മോദി സര്‍ക്കാര്‍ സമ്മതിച്ചതു പോലും ട്രാക്ടര്‍ സമരമുണ്ടാക്കുന്ന പ്രതിസന്ധി തിരിച്ചറിഞ്ഞാണ്. എന്നാല്‍ അതുകൊണ്ടും കര്‍ഷകര്‍ പിന്നോട്ട് പോകുന്നില്ല. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഇതോടെ മോദി സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്.
നിയമം മരവിപ്പിക്കാമെന്ന് തന്നെ പറയുമ്പോള്‍ അതില്‍ കീഴടങ്ങലിന്റെ ധ്വനിയുണ്ട്. കര്‍ഷകരുമായി ചര്‍ച്ചയ്ക്കെന്നോണം തല്‍ക്കാലത്തേക്കു നിയമങ്ങള്‍ മരവിപ്പിച്ചുകൂടേയെന്നു നേരത്തെ സുപ്രീം കോടതി ചോദിച്ചപ്പോള്‍ പറ്റില്ലെന്നു പറഞ്ഞ സര്‍ക്കാരാണ് ഇപ്പോള്‍ നിലപാടു മാറ്റുന്നത്. ഇതിന് പിന്നില്‍ രാജ്യത്തിന് അകത്തും പുറത്തും കര്‍ഷക സമരത്തിന് കിട്ടുന്ന പിന്തുണ കാരണമാണ്.
പാര്‍ലമെന്റ് അടുത്ത കാലത്തു പാസാക്കിയതില്‍ 3 കൃഷി നിയമങ്ങള്‍ക്കു പുറമെ, പൗരത്വ നിയമ ഭേദഗതിയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കാനുള്ള ഭരണഘടനാ ഭേദഗതിയും വിവാദമായി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും ഒഴിവാക്കി. എന്നാല്‍ 2019 ഡിസംബറില്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയുടെ ചട്ടങ്ങള്‍ക്ക് ഇനിയും അന്തിമ രൂപം നല്‍കിയിട്ടില്ല.
ബംഗാളിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ പൗരത്വ പ്രശ്നം പ്രതികൂല സാഹചര്യം സൃഷ്ടിക്കാമെന്ന ആശങ്ക ബിജെപിക്കുണ്ട്. കര്‍ഷക സമരം കൂടിയാകുമ്പോള്‍ തിരിച്ചടി രൂക്ഷമാകും. പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ കൃഷി നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷത്തേക്കു മരവിപ്പിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം കര്‍ഷക സംഘടനകള്‍ തള്ളി. മൂന്നു നിയമങ്ങളും പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നും റിപ്പബ്ലിക് ദിനത്തില്‍ സമാന്തര കിസാന്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചു.
പ്രക്ഷോഭവുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 147 കര്‍ഷകര്‍ മരിച്ചുവെന്നും അവരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും പറഞ്ഞ സംഘടനകള്‍, നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നു വ്യക്തമാക്കി. ഇന്ന് 12നു വിജ്ഞാന് ഭവനില്‍ കേന്ദ്രവുമായി നടത്തുന്ന പതിനൊന്നാം ചര്‍ച്ചയില്‍ സംഘടനാ നേതാക്കള്‍ ഇക്കാര്യം അറിയിക്കും. ഡല്‍ഹിഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ സംഘടനാ നേതാക്കള്‍ ഇന്നലെ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ്, കേന്ദ്ര വാഗ്ദാനം തള്ളാന്‍ തീരുമാനിച്ചത്. അടുത്ത കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച അതിനിര്‍ണ്ണായകമാണ്.
റിപ്പബ്ലിക് ദിനത്തിലെ സമാന്തര കിസാന്‍ പരേഡില്‍ 5 ലക്ഷം കര്‍ഷകരും ഒരു ലക്ഷം ട്രാക്ടറുകളും അണിനിരക്കുമെന്നു സംഘടനകള്‍. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതേസമയം, ട്രാക്ടറുകളുമായി ഡല്‍ഹിയിലേക്കു കടക്കാന്‍ കര്‍ഷകരെ അനുവദിക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. ആരു തടഞ്ഞാലും പരേഡ് നടത്തുമെന്നു പൊലീസുമായുള്ള ചര്‍ച്ചയില്‍ കര്‍ഷകരും നിലപാടെടുത്തു.
സുരക്ഷാ സേനാംഗങ്ങളുടെ പരേഡ് നടക്കുന്ന രാജ്പഥിലേക്കു തങ്ങള്‍ എത്തില്ലെന്നും അകലെയുള്ള റിങ് റോഡിലാണു പരേഡ് നടത്തുകയെന്നും കര്‍ഷകര്‍ അറിയിച്ചെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam