
തിരുവനന്തപുരം: ഫ്ളാറ്റ് വാഗ്ദാനംചെയ്ത് ഉപഭോക്താക്കളെ കബളിപ്പിച്ച കേസില്‍, ഹീര ബാബു റിമാന്‍ഡില്‍ തുടരും. ഹീരാ ബാബു എന്ന അബ്ദുള്‍ റഷീദിന്റെ അഞ്ച് ജാമ്യ ഹര്‍ജികളും കോടതി തള്ളിയതോടെയാണ് ഇത്. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എന്‍.അജിത് കുമാറാണ് ജാമ്യ ഹര്‍ജികള്‍ തള്ളിയത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് തീരുമാനം.
സാമ്പത്തികത്തട്ടിപ്പ് നടത്തിയ പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ അതു സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതി പ്രതിയുടെ ജാമ്യ ഹര്‍ജികള്‍ തള്ളിയത്. കേസ് വിവരങ്ങള്‍ പരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും കേസ് ഡയറി ഹാജരാക്കാതിരുന്ന മ്യൂസിയം സിഐ. ആര്.ഇ.രതീന്ദ്രനെ കോടതി നേരിട്ടു വിളിച്ചുവരുത്തി ശാസിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന് ഹാജരായി. ജാമ്യത്തിനായി ഇനി ബാബു ഹൈക്കോടതിയെ സമീപിക്കും.
നേരത്തെ ഹീര ബാബുവിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ജാമ്യ ഉപാധികള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ പ്രതിയുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, പ്രതി കേസ് അന്വേഷണം അട്ടിമറിക്കാനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായില്ല. ശാരീരിക അസ്വാസ്ഥ മൂലം എറണാകുളത്തും കൊട്ടിയത്തുമുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനായില്ല എന്നായിരുന്നു പ്രതി കോടതിയില്‍ വ്യക്തമാക്കിയത്.
പ്രതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ആശുപത്രി പി.ആര്.ഒ യുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നുമായിരുന്നു ഡോക്ടറുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ പ്രതി ശ്രമിച്ചതെന്ന് കണ്ടെത്തി ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ജി.പി ജയകൃഷ്ണന് പ്രതിയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. ഇതിന് ശേഷമാണ് ജാമ്യ ഹര്‍ജിയുമായി വീണ്ടും എത്തിയത്. ഇതും കോടതി തള്ളുകയായിരുന്നു. ഇതോടെ ഹീരാ ബാബു റിമാന്‍ഡില്‍ തുടരും. നവംബര്‍ മാസത്തിലായിരുന്നു അറസ്റ്റിലായത്.
ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ അടക്കമുള്ളവരായിരുന്നു പരാതിക്കാര്‍. സംസ്ഥാനത്ത് ആകെ അറുന്നൂറ് കോടി രൂപയുടെ തട്ടിപ്പുണ്ടെന്നാണ് പൊലീസ് കേസ്. ശാസ്തമംഗലത്തു നിര്‍മ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തില്‍ ഫ്ളാറ്റ് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. നിര്‍മ്മാണാനുമതി ഇല്ലാതിരുന്ന പതിനെട്ടാം നിലയില്‍ ഫ്ളാറ്റ് നിര്മ്മിച്ചുനല്കാമെന്നു വാഗ്ദാനം ചെയ്താണ് പലരില്‍നിന്നും പണം തട്ടിയെടുത്തത്. ഇതിനായി 2013-ല്‍ ഉപഭോക്താക്കളുമായി കരാറുണ്ടാക്കുകയും ചെയ്തിരുന്നു.
ഫ്ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ബാബുവിനെതിരെ ഉണ്ടായിരുന്നു. വലിയ പ്രതിസന്ധിയിലേക്ക് ഹീരയും ബാബുവും നീങ്ങുന്നതായി മറുനാടന്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2015ല്‍ തുടങ്ങിയ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാന്‍ നിയമ നടപടികള്‍ തുടങ്ങിരുന്നു, അബ്ദുള്‍ റഷീദ് അലിയാര് കുഞ്ഞെന്ന ഹീരാ ബാബുവാണ് മാനേജിങ് ഡയറക്ടര്‍. ഹീരാ ബാബുവിനെ കൂടാതെ ഭാര്യ സുനിത, മക്കളായ സുറുമി, സുബിന്, റസ്വിന്‍ എന്നിവരാണ് കമ്പനിയിലെ മറ്റ് ഡയറക്ടര്‍മാര്‍. അതായത് കുടുംബ സ്വത്തായി കൊണ്ടു നടന്ന കമ്പനിയെയാണ് ഹീര ബാബു പാപ്പരാക്കിയത്. ഇതിന് പുറമേ മറ്റ് പത്തോളം കമ്പനിയും ഹീരാ ബാബുവിന്റെ പേരിലുണ്ട്. കണ്‍സ്ട്രക്ഷന്‍ വ്യവസായത്തിലെ പണം വകതിരിച്ചു വിട്ടാണ് ഈ കമ്പനികള്‍ രൂപീകരിച്ചതെന്നും ആരോപണമുണ്ട്.
1991ലാണ് ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപീകരിച്ചത്. അതിന് ശേഷം 1995ല്‍ ഹീരാ സമ്മര്‍ ഹോളിഡേ ഹാംസും രൂപീകരിച്ചു. ബാക്കിയെല്ലാ കമ്പനിയും 2007ന് ശേഷമാണ് രൂപീകരിച്ചത്. കമ്പനിയിലെ പ്രതിസന്ധി തുടങ്ങിയ ശേഷവും നിരവധി കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഹീരാ ബാബു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയിലും ഹീരാ ബാബുവും കുടുംബംഗങ്ങളുമാണ് ഡയറക്ടര്‍മാരായുള്ളത്. നോട്ട് നിരോധനത്തോടെയാണ് ഹീരാ ബാബു പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് എന്ന കെഎഫ്സി ഹീരയില്‍ നിന്നും തിരിച്ചു കിട്ടാനുള്ള തുകയ്ക്കായി ലേല നടപടികള്‍ തുടങ്ങിയതോടെയാണ് പ്രതിസന്ധി പുറത്തു വന്നത്. വായ്പാ കുടിശികയെത്തുടര്‍ന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്(കെ.എഫ്.സി) ജപ്തി ചെയ്ത കേരളത്തിലെ പ്രമുഖ ഫ്ളാറ്റ് നിര്‍മ്മാതാക്കാളായ ഹീരയുടെ തൃപ്പൂണിത്തുറയിലുള്ള ഹീര ലൈഫ് സ്റ്റൈല്‍ എന്ന ബഹുനില വ്യാപാര സമുച്ചയം ലേലത്തിന് വച്ചു. 160000 ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്നുനില ഷോപ്പിങ് കോംപ്ലക്സിന് ഇരുപത്തി ഒന്‍പത് കോടി രൂപയാണ് കെ.എഫ്.സി വിലയിട്ടത്.
വായ്പാ തിരിച്ചടവില്‍ കുടിശിക വരുത്തിയതിനെത്തുടര്‍ന്ന് 2015 ഒക്ടോബര്‍ 16-ന് ആണ് കെ.എഫ്.സി ഹീര ഗ്രൂപ്പിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പലിശ അടയ്ക്കാന്‍ വായ്പ്പക്കാരന് തയാറായില്ല. അത്രയേറെ പ്രതിസന്ധിയിലാണ് ഹീര. ഇതേത്തുടര്‍ന്ന് 2016 ജനുവരി 13- ജപ്തി നോട്ടീസ് നല്‍കുകയും ഈ വാണിജ്യ സമുച്ചയം കെ.എഫ്.സി ഏറ്റെടുക്കുകയുമായിരുന്നു. നോട്ട് നിരോധിച്ചതും ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തതുമാണ് ഹീര ഗ്രൂപ്പിനെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് സൂചന. വായ്പാതിരിച്ചടവ് മുങ്ങിയതിനെത്തുടര്‍ന്ന് ഹീരയുടെ നാല് സ്ഥലങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്കും ജപ്തി ചെയ്തിരുന്നു.
കെ.എഫ്.സിയിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ഹീരയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ സംശയാസ്പദ അക്കൗണ്ടുകളാക്കി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് ഹീരാ എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് താലൂക്കിലെ 2 സ്ഥലങ്ങള്‍, ഹീരാ ഗ്രൂപ്പിന്റെ ഉടമ ഹീരാ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 2 സ്ഥലങ്ങള്‍ എന്നിവയാണ് ജപ്തി ചെയ്തത്. നെടുമങ്ങാട് താലൂക്കിലെ പനവൂര്‍ വില്ലേജിലാണ് സ്ഥലങ്ങള്‍. ഹീര ലൈഫ് സ്റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ കവടിയാറിലുള്ള സ്ഥലവും ബാങ്ക് കൈവശപ്പെടുത്തി. 14 കോടി 11 ലക്ഷം രൂപയുടെ ഒരു ലോണും 16 കോടി 2 ലക്ഷം രൂപയുടെ മറ്റൊരു ലോണുമാണ് ഹീരാ ബാങ്കില്‍ നിന്ന് എടുത്തിരുന്നത്.
കേരളത്തിലെ മുന്‍നിര മാധ്യമങ്ങളുടെ അടുപ്പക്കാരനും പരസ്യദാതാവുമാണണ് ഹീര ബാബു. കേരളത്തിന് അകത്തും പുറത്തുമായി അനേകം സ്ഥലങ്ങളില്‍ ഒട്ടേറെ ഫ്ളാറ്റുകളും വില്ലകളും പണിപൂര്‍ത്തിയാക്കുകയും അനേകം പ്രോജക്ടുകള്‍ ഒരേസമയം നടപ്പിലാക്കുകയും ചെയ്യുന്ന വന്‍കിട ബില്‍ഡേഴ്സിന്റെ തകര്‍ച്ചയുടെ വാര്‍ത്തകള്‍ മുന്‍ നിര പത്രങ്ങള്‍ പോലും വാര്‍ത്തയാക്കിയിട്ടില്ല. ഗോവ ആസ്ഥാനമായുള്ള ഹീരാ ഗ്രൂപ്പിന്റെ കേരളത്തിലെ ആസ്ഥാനം തിരുവനന്തപുരത്താണ്. ഹീരാ ഗ്രൂപ്പിന്റെ അമരക്കാരനായ ഡോ.ബാബു സ്വന്തം ജില്ലയായ തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോളേജ് അടക്കം സ്ഥാപിച്ചിരുന്നു. കുടുംബവുമൊത്ത് തിരുവനന്തപുരത്ത് കവടിയാറിലാണ് ഡോ.ബാബു താമസിച്ചിരുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam