
കൊല്ലം: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ യുവതിയെ തിരികെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഭര്‍ത്താവ്. കൊട്ടിയം സ്വദേശി അന്‍സിയെയാണ് ഭര്‍ത്താവ് മുനീര്‍ വീണ്ടും സ്വീകരിക്കാന്‍ തയ്യാറാണെന്ന് മറുനാടനോട് പ്രതികരിച്ചത്. തന്റെ ഭാര്യ കാണാതായ ദിവസം താനുമായി വഴക്കിട്ടതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് വാട്ട്സാപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം ഇറങ്ങിപ്പോകാന്‍ കാരണം. കൂടാതെ മുഖത്ത് അടിക്കുകയും ചെയ്തിരുന്നു. തന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് ഇത്തരം ഒരു സംഭവത്തിന് കാരണമായതെന്നുമാണ് മുനീര്‍ മറുനാടനോട് പറഞ്ഞത്. അതിനാല്‍ തന്റെ ഭാര്യയെ ഇരു കൈയും നീട്ടി സ്വീകരിക്കുവാന്‍ യാതൊരു മടിയുമില്ലെന്നും മുനീര്‍ പറഞ്ഞു.
അന്‍സിയെ കാണാതാകുന്നതിന് മുന്‍പ് ഇരുവരും തമ്മില്‍ ചില കാര്യങ്ങള്‍ സംസാരിച്ച് വഴക്കിട്ടിരുന്നു. ഇതിനിടയില്‍ മുനീര്‍ മുഖത്ത് തല്ലുകയും ചെയ്തു. ഇതോടെ അന്‍സി വലിയ രീതിയില്‍ മുനീറുമായി പ്രശ്നമുണ്ടാക്കി. ഇതോടെ മുനീര്‍ അസഭ്യം പറയുകയും എത്രയും വേഗം വിവാഹ മോചനം നേടണമെന്നും അന്‍സിയോട് ആവശ്യപ്പെട്ടു. മുനീര്‍ ഇങ്ങനെ പറഞ്ഞതോടെ അന്‍സി പ്രശ്നം ലഘൂകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മുനീര്‍ സമ്മതിച്ചില്ല. അന്‍സിയെ കാണാതാകുന്ന 18 ന് വൈകുന്നേരമാണ് ഇത് സംഭവിച്ചത്. ഉടന്‍ തന്നെ അഭിഭാഷകനെ കാണമെന്നും അഭിഭാഷകന് ഇപ്പോള്‍ തന്നെ വിളിച്ചില്ലെങ്കില്‍ അന്‍സിയുടെ വീട്ടില്‍ വന്ന് പ്രശ്നമുണ്ടാക്കുമെന്നും പറഞ്ഞു. ഇത്തരത്തില്‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയതിന്റെ ദേഷ്യത്തിലാണ് വാട്ട്സാപ്പ് കൂട്ടായ്മയിലെ അംഗമായ സഞ്ചുവിനൊപ്പം അന്‍സി പോയതെന്നാണ് മുനീര്‍ പറയുന്നത്.
വളരെ മോശമായി സംസാരിച്ചതിനാലും തല്ലിയതിനാലും ഉള്ള ദേഷ്യമാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴും അന്‍സി കാട്ടിയത്. ജയിലിലേക്ക് ഫോണില്‍ വിളിച്ചപ്പോള്‍ സംസാരിച്ചിരുന്നു. എന്നോട് മറ്റൊരു വിവാഹം കഴിക്കാനാണ് ഉപദേശിച്ചത്. താന്‍ മൂലം എല്ലാവര്ക്കും അപമാനം നേരിട്ടതിനാല്‍ ഇനി എന്റെ ഒപ്പം വരില്ല എന്നും പറഞ്ഞതായി മുനീര്‍ പറയുന്നു. തന്റെ ഭാഗത്ത് നിന്നും ഒരിക്കലും മോശം പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്ന് മുനീര്‍ തേങ്ങലോടെയാണ് മറുനാടനോട് പ്രതികരിച്ചത്. ആരൊക്കം അവളെ തള്ളി പറഞ്ഞാലും എനിക്കറിയാം അവള് ചെയ്തത് തെറ്റല്ല എന്ന്. ഒരിക്കലും സഞ്ചുവുമായി അരുതാത്ത ബന്ധങ്ങളൊന്നും ഉണ്ടാവില്ല. എല്ലാം എന്നോടുള്ള വാശിയില്‍ പറയുന്നതാണ് എന്നും മുനീര്‍ പറഞ്ഞു. മറുനാടനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യങ്ങള്‍ മുനീര്‍ വ്യക്തമാക്കിയത്.
അന്‍സിയുമായി വഴക്കിട്ടതിന്റെ എല്ലാ രേഖകളും കയ്യിലുണ്ടെന്ന് മുനീര്‍ പറഞ്ഞു. ഫോണില്‍ സംസാരിച്ച് ദേഷ്യപ്പെട്ടതും അസഭ്യം പറഞ്ഞതും എല്ലാം ശബ്ദ രേഖയായി കയ്യിലുണ്ട്. ഇപ്പോള്‍ ഇതൊക്കെ പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല എന്നും അറിയാം. എങ്കിലും എന്റെ കുഞ്ഞിന്റെ അമ്മയെ നഷ്ടപ്പെടാന്‍ കാരണം ഞാനാണെന്ന് ലോകമറിയാനാണ് ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് മുനീര്‍ പറഞ്ഞത്. അഞ്ചു ദിവസത്തോളമായി കുറ്റബോധം മൂലം ഉറങ്ങാന്‍ കഴിയുന്നില്ല. എന്റെ കുഞ്ഞിന് മുലപ്പാല്‍ കിട്ടിയിട്ടും ദിവസങ്ങളായി. അതിനാല്‍ ജയിലില്‍ നിന്നും ഇറങ്ങിയാല്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറാണ് മുനീര്‍. അതേ സമയം അന്‍സി നിലപാടില്‍ നിന്നും ഇതുവരെ വ്യതി ചലിച്ചിട്ടില്ല. കാമുകനൊപ്പം പോകണമെന്നു തന്നെയാണ് നിലപാട്.
കഴിഞ്ഞ 18 നാണ് അന്‍സിയെ കാണാതാകുന്നത്. അന്‍സിയുടെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ഇരവിപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അന്‍സി അവസാനം വിളിച്ച ഫോണ്‍ കോളുകളില്‍ നിന്നും നെടുമങ്ങാട് സ്വദേശി സഞ്ചുവിന്റെ നമ്പര്‍ കണ്ടെത്തി. തുടര്‍ന്നാണ് യുവതി ഇയാള്‍ക്കൊപ്പമുണ്ടെന്ന് മനസ്സിലായത്. പൊലീസ് നെടുമങ്ങാട്ടെ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് മൂവാറ്റുപുഴയില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിക്കുകയും ഇരവിപുരം പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
രണ്ടു മാസം മുന്‍പാണ് അന്‍സിയും സഞ്ചുവും പ്രണയത്തിലാകുന്നത് എന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. അന്‍സിയുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച 'ജസ്റ്റിസ് ഫോര്‍ റംസി' വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗമാണ്. പല പ്രതിഷേധ പരിപാടികള്‍ക്കും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ അന്‍സിയുടെ വീട്ടില്‍ സ്ഥിര സന്ദര്‍ശകനുമായിരുന്നു. ഇതിനിടെയാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്. സഞ്ചു നെടുമങ്ങാട് പി.എസ്.സി കോച്ചിങ് സെന്ററില്‍ പഠിക്കുകയാണ്. സഞ്ചുവിനും അന്‍സിയെ തന്നെ മതി എന്ന നിലപാടിലാണ്. അന്‍സിക്കെതിരെ ജെ.ജെ ആക്ട് 75, 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉപേക്ഷിച്ച് പോയതിന് 317 എന്നീ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സഞ്ചുവിനെതിരെ കുട്ടിയെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതിന് ഐ.പി.സി 109 പ്രകാരവും കേസെടുത്തു. ഇരുവരെയും കൊല്ലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 3നാണ് പ്രതിശ്രുത വരന് വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു അന്‍സിയുടെ സഹോദരി ആത്മഹത്യ ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടൈന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വരികയും തുടര്‍ന്ന് ഒരു വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയുമായിരുന്നു. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി അന്‍സിയുടെ അഭിമുഖങ്ങള്‍ക്കു സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണം ലഭിച്ചിരുന്നു. ഇരയ്ക്കു നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും അരങ്ങേറി. ഇതോടെ വലിയ തോതില്‍ ജനശ്രദ്ധ ആകര്‍ഷിച്ച റംസിയുടെ മരണം ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ അന്‍സിയെ കാണാതായതായി ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam