
ശ്രീനഗർ: സൗദി അറേബ്യയിൽ അസുഖബാധിതയായിക്കഴിയുന്ന മകളെ സന്ദർശിക്കാൻ വീട്ടുതടങ്കലിൽ കഴിയുന്ന കശ്മീർ ഹൂറിയത്ത് കോൺഫറൻസ് അധ്യക്ഷൻ സയ്യിദ് അലി ഷാ ഗീലാനിക്ക് പാസ്പോർട്ട് അനുവദിച്ചു. എന്നാൽ, ഇതുവരെ പാസ്പോർട്ട് ലഭിച്ചിട്ടില്ലെന്നാണ് ഹൂറിയത്ത് കോൺഫറൻസ് വക്താവ് അയാസ് അക്ബർ പറഞ്ഞത്.
അർധസൈനികവിഭാഗത്തിന്റെയും സംസ്ഥാനപൊലീസിന്റെയും കാവലിലാണ് ഇപ്പോഴും ഗീലാനിയെന്നും അയാസ് അക്ബർ വ്യക്തമാക്കി. ഏപ്രിൽ 15മുതൽ വിഘടനവാദിനേതാവായ ഗീലാനി വീട്ടുതടങ്കലിലാണ്.
പാസ്പോർട്ടിനായി ഇന്ത്യൻ പൗരനാണെന്ന് ഗീലാനി പരസ്യമായി പ്രഖ്യാപിക്കണമെന്നും ദേശവിരുദ്ധപ്രവൃത്തികളെക്കുറിച്ച് മാപ്പുപറയണമെന്നും ബിജെപി.യും സംഘപരിവാർ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മനുഷ്യത്വപരമായ കാരണങ്ങളാൽ ഗീലാനിക്ക് പാസ്പോർട്ട് നൽകണമെന്നാണ് മറ്റു മുഖ്യധാരാ പാർട്ടികൾ ആവശ്യപ്പെട്ടത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam