
കണ്ണൂര്‍: പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറായ ചിത്രലേഖക്ക് സിപിഎമ്മില്‍നിന്ന് നേരിട്ട ദുരനുഭവവും ജാതി വിവേചനവും കേരളം പലതവണ ചര്‍ച്ച ചെയ്തതാണ്. ജോലി ചെയ്തു ജീവിക്കാന്‍ സിപിഎമ്മുകാര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കഴിഞ്ഞ 20 വര്‍ഷമായി ചിത്രലേഖ മലയാളിയുടെ മനസ്സില്‍ നൊമ്പരമായി. ഇപ്പോഴിതാ താമസിക്കാന്‍ ചിത്രലേഖയ്ക്കു വീടൊരുങ്ങി. ഗൃഹപ്രവേശം 31ന് നടക്കും. 'ഓ... പൊലച്ചി എത്തിയാ... ഓട്ടോ ഓടിക്കാന്‍' എന്ന് ചോദിച്ച സിപിഎമ്മുകാരോട് 20 വര്‍ഷം ഒറ്റക്ക് പോരാടിയ ചിത്രലേഖയ്ക്ക് തുണയായത് സുമനസ്സുകളുടെ സഹായമാണ്.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കാട്ടാമ്പള്ളിയില്‍ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്ത് അനുവദിച്ച 5 സെന്റ് സ്ഥലത്താണു വീട് നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ സഹായത്തോടെയും വായ്പയെടുത്തുമായിരുന്നു വീടു നിര്‍മ്മാണം.കെ.എം.ഷാജി എംഎല്‍എ ഇടപെട്ട് ഗ്രീന്‍ വോയ്സ് അബുദാബി എന്ന സംഘടനവഴിയാണു വീടിന്റെ മെയിന്‍ വാര്‍പ്പു വരെയുള്ള ജോലികള്‍ തീര്‍ത്തത്. പിന്നീട് വായ്പ വാങ്ങി പൂര്‍ത്തീകരിക്കുകയായിരുന്നു. എടാട്ട് ചിത്രലേഖയ്ക്ക് സ്ഥലമുണ്ടെന്നു പറഞ്ഞാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച സ്ഥലം എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദ് ചെയ്തതെന്നു ചിത്രലേഖ പറയുന്നു. അതിനെതിരെയും നിയമ പോരാട്ടം വേണ്ടി വന്നു.
വടകര സ്വദേശി ശ്രീഷ്കാന്തുമായുള്ള വിവാഹത്തെ തുടര്‍ന്നാണു പ്രശ്നം തുടങ്ങിയത്. ഇതോടെ സിപിഎം തങ്ങള്‍ക്ക് എതിരായതെന്നു ചിത്രലേഖ പറയുന്നു. ദലിത് വിഭാഗത്തില്‍പെട്ട ചിത്രലേഖയെ വിവാഹം ചെയ്ത ശ്രീഷ്കാന്ത് മറ്റൊരു സമുദായക്കാരനാണ്. ഇതായിരുന്നു പ്രശ്നത്തിന് കാരണം. പാര്‍ട്ടി എതിരായതോടെ വടകരയില്‍ നിന്ന് ശ്രീഷ്കാന്തിനു ചിത്രലേഖയുടെ നാടായ പയ്യന്നൂര്‍ എടാട്ടേക്കു മാറേണ്ടി വന്നു.ഓട്ടോ ഡ്രൈവറായ ശ്രീഷ്കാന്തിനു പുറമേ ചിത്രലേഖയും സര്‍ക്കാര്‍ പദ്ധതിയില്‍ ഓട്ടോ വാങ്ങി.
എടാട്ട് ഓട്ടോ ഓടിക്കാന്‍ തുടങ്ങിയതോടെ പ്രദേശത്തെ സിഐടിയു തൊഴിലാളികള്‍ ഇവര്‍ക്ക് എതിരായി. ചിത്രലേഖയുടെ ഓട്ടോ തീയിട്ടു നശിപ്പിച്ചു. ജാതി അധിക്ഷേപത്തിനും ഇരയായി. പിന്നെ നടന്നതെല്ലാം സമാനതകളില്ലാത്ത പ്രതികാരം. ഇതിനെ ചിത്രലേഖ മനസ്സിലെ കരുത്തുമായി നേരിട്ടു. സന്നദ്ധ സംഘടനകള്‍ വാങ്ങി നല്കിയ ഓട്ടോയും പ്രദേശത്ത് ഓടിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്നു ചിത്രലേഖ പറയുന്നു. തൊഴിലെടുത്തു ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 122 ദിവസം കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പിലും പിന്നീട് 47 ദിവസം സെക്രട്ടേറിയറ്റിനു മുന്നിലും ചിത്രലേഖയ്ക്കു സമരം ചെയ്യേണ്ടി വന്നു.
എടാട്ടു നിന്നു കണ്ണൂര്‍ കാട്ടമ്പള്ളിയില്‍ വാടക വീട്ടിലേക്കു മാറേണ്ടി വന്നു. ഇപ്പോള്‍ കണ്ണൂര്‍ നഗരത്തിലാണു ചിത്രലേഖ ഓട്ടോ ഓടിക്കുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കാട്ടാമ്പള്ളിയില്‍ ചിത്രലേഖയ്ക്കു വീടു വയ്ക്കാന്‍ സ്ഥലവും പണവും അനുവദിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ സ്ഥലം നല്കിയ നടപടി റദ്ദാക്കി. കോടതിയെ സമീപിച്ച് ആ നടപടിക്കു സ്റ്റേ വാങ്ങിയാണു ചിത്രലേഖ വീടു പണിതത്. സര്‍ക്കാര്‍ വീടുവയ്ക്കാന്‍ അനുവദിച്ച സഹായധനവും കിട്ടിയില്ല.
15 വര്‍ഷം മുമ്പാണ് പയ്യന്നൂരിലെ എടാട്ട് എന്ന സ്ഥലത്ത് ചിത്രലേഖയും ഭര്‍ത്താവ് ശ്രീഷ്കാന്തും ഒരു കുടുംബം മുന്നോട്ടു കൊണ്ട് പോകാനായി ലോണ്‍ എടുത്തു ഓട്ടോ വാങ്ങുന്നത്. അന്ന് തുടങ്ങിയ സംഭവങ്ങളാണ് ഇപ്പോഴും ഉള്ളത്. ചിത്രലേഖയുടെ ഭര്‍ത്താവ് ശീഷ്കാന്ത് പയ്യന്നൂരുകാരന് അല്ലാത്തതുകൊണ്ടും അവിടുത്തെ സ്ഥലങ്ങള്‍ പരിചയമില്ലാത്തതുകൊണ്ടും ചിത്രലേഖയോട് ഓട്ടോ ഓടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഓട്ടോയും ആയി എടാട്ടെ സ്റ്റാന്റിലെത്തിയപ്പോള് ''ഓ... പൊലച്ചി എത്തിയാ... ഓട്ടോ ഓടിക്കാന്‍' എന്ന ഒരു കമന്റ് ആണ് അവരെ എതിരേറ്റത്. ശ്യാമസുന്ദര കേരള, നിഷ്കളങ്ക പയ്യന്നൂരിലെ ഒരു ഓട്ടോ സ്റ്റാന്റിലെ ആദ്യത്തെ പ്രതികരണം. ഒരു ദുര്‍ഗാപൂജ നാളില്‍ ഇടതുപക്ഷ സി ഐ ടി യു യൂണിയന് ഒരു നമ്പൂതിരിയെ ഒക്കെ വെച്ചു ഓട്ടോകള്‍ പൂജയും നടത്തിയെന്നും ചിത്രലേഖ പിന്നീട് പറഞ്ഞിരുന്നു.
ചിത്രലേഖ എന്ന ദളിത് സ്ത്രീക്കെതിരെയുള്ള സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതീയ അക്രമം അവിടെ തുടങ്ങി. പിന്നീട് ഒരിക്കല്‍ ചിത്രലേഖയുടെ ഓട്ടോയുടെ റെക്സിന് കീറിപ്പറിച്ചു. എതിര്‍ക്കാന്‍ ചെന്ന ചിത്രലേഖയുടെമേല്‍ ഓട്ടോ ഓടിച്ചു കയറ്റി. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ പരിക്കുകളില്ലാതെ ചിത്രലേഖ രക്ഷപ്പെട്ടത്. പയ്യന്നൂരിലെ ജാതി ആണ്കോയ്മയെ അനുസരിക്കാത്ത, അതിനെതിരെ പ്രതികരിച്ച ചിത്രലേഖ നിരന്തരം ആക്രമിക്കപ്പെട്ടു. ഓട്ടോ കീറിയതിനെതിരെ ശബ്ദമുയര്‍ത്തിയ ചിത്രലേഖയോടു ''നിന്നെയും കീറും'' എന്നാണ് അവിടത്തെ ഓട്ടോ ഡ്രൈവര്‍മാരില്‍ ഒരാള്‍ പ്രതികരിച്ചത്. ചിത്രലേഖ പൊലീസില്‍ ഈ പ്രശ്നങ്ങള്‍ പരാതിയാക്കിയപ്പോള്‍ അജിത് കുമാര്‍ എന്ന സിപിഎം ഗുണ്ടയുടെ നേതൃത്വത്തില്‍ ചിത്രലേഖയുടെ വീട്ടില്‍ വെച്ചു തന്നെ അവരുടെ ഓട്ടോ കത്തിച്ചു ചാമ്പല്‍ ആക്കുന്ന സംഭവവും നടന്നു. ഒരു ദളിത് സ്ത്രീയുടെ നെഞ്ചത്ത് കയറി പൊലിപ്പിച്ച്ചെടുക്കുന്ന വിപ്ലവങ്ങള്‍. പിന്നീട് പി. കെ . ശ്രീമതിയെപ്പോലുള്ള വിപ്ലവ നായികമാര്‍ ചിത്രലേഖ എന്റെ സ്വന്തം സഹോദരി ആണെന്ന് പയ്യന്നൂരില്‍ പ്രസംഗിച്ചു.
ചിത്രലേഖയുടെ ഭര്‍ത്താവ് ശ്രീഷ്കാന്തിനെ ഗൂണ്ടാ ലിസ്റ്റില്‍ കയറ്റി മുപ്പത്തി രണ്ടു ദിവസം ജയിലില്‍ അടച്ചു. അവിടെയും തീര്‍ന്നില്ല അക്രമം, അജിത്തിന്റെ നേതൃത്വത്തില്‍ ശ്രീഷ്കാന്തിനെ കൊല്ലാന്‍ വടിവാളുമായി ചിത്രലേഖയുടെ വീട്ടിലെത്തി. പക്ഷെ ആളുമാറി വെട്ടുകൊണ്ടത്, ശ്രീഷ്കാന്തിന്റെ അനിയനും. പാര്‍ട്ടിയോടും പഞ്ചായത്ത് മെമ്പര്‍മാരോടും യൂണിയന് നേതാക്കളോടും പരാതിപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് ഈ കാര്യത്തില്‍ ഇടപെടാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. ശ്രീഷ്കാന്തിനെ ''പൊലച്ചീന്റെ കൂടെ കെടക്കുന്നവന്'' എന്നു പറഞ്ഞായി ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍ പൊലീസ് ഇതിലൊന്നും കേസ് എടുത്തില്ല.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam