kz´wteJI³
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. നന്ദിഗ്രാമടക്കം 291 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സഖ്യകക്ഷികള്‍ക്കായി മൂന്ന് സീറ്റുകള്‍ വിട്ടുകൊടുത്തതായി മമത അറിയിച്ചു. തൃണമൂല്‍ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കും. മമത സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുര്‍ മണ്ഡലത്തില്‍ ഇത്തവണ മുതിര്‍ന്ന തൃണമൂല്‍ നേതാവും മന്ത്രിയുമായ സോവന്ദേബ് ചാറ്റര്‍ജിയാണ് സ്ഥാനാര്‍ത്ഥി.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ 50 പേര് സ്ത്രീകളാണ്. 45 മുസ്ലിം സ്ഥാനാര്‍ത്ഥികളുണ്ട്. 79 പേര് പട്ടികജാതി വിഭാഗത്തില്‍ നിന്നും 17 പേര് പട്ടികവര്‍ഗ വിഭാഗക്കാരുമാണ്. നന്ദിഗ്രാമിലെ തൃണമൂല്‍ എംഎല്‍എ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെ അനുയായികള്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് അദ്ദേഹം മമതയെ നന്ദിഗ്രാമില്‍ മത്സരിക്കാന്‍ വെല്ലുവിളിക്കുകയായിരുന്നു. ഈ വെല്ലുവിളിയാണ് മമത ഏറ്റെടുത്തിരിക്കുന്നത്. മറ്റൊരു മണ്ഡലത്തില്‍ കൂടി മമത മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. 294 അംഗ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇക്കുറി തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് ബംഗാള്‍ സാക്ഷ്യം വഹിക്കുക.
മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മമത പ്രചാരണ രംഗത്ത് സജീവമാകുമ്പോള്‍, ബംഗാള്‍ പിടിക്കാന്‍ ഇറങ്ങിയ ബിജെപി വമ്പന്‍ പ്രതിസന്ധയിലാണ്. സീറ്റ് മോഹികളുടെ എണ്ണമാണ് ഇതിന് കാരണം. ബിജെപിക്കൊപ്പം നിന്ന് പാര്‍ട്ടി വളര്‍ത്തിയവരും വിവിധ പാര്‍ട്ടികളില്‍നിന്ന് ബിജെപിയിലേക്കു വന്നവരും തമ്മിലാണ് വിവിധ വിഷയങ്ങളില്‍ ആശയഭിന്നത ഉടലെടുത്തിരിക്കുന്നത്. ഇതെല്ലാം നിയമസഭാ സീറ്റ് ലക്ഷ്യമിട്ടുള്ള തര്‍ക്കമാണ്.
ബംഗാളില്‍ നാമമാത്രമായിരുന്നു ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ അതിശക്തമായ പ്രചരണവുമായി ലോക്സഭയില്‍ ബിജെപി മിന്നും പ്രകടനം നടത്തി. ഇത്തവണ അധികാരം പിടിച്ചെടുക്കുമെന്നാണ് പ്രഖ്യാപനം. പക്ഷേ പാര്‍ട്ടിലെ പ്രശ്നങ്ങള്‍ രൂക്ഷമാണ്. മൂന്നാഴ്ചയ്ക്കുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാള്‍ ബിജെപിയില്‍ പടലപിണക്കം. ഹാട്രിക് ഭരണം നേടാന്‍ തയ്യാറെടുത്തിരിക്കുന്ന മമത ബാനര്‍ജിയെ തകര്‍ത്ത് അധികാരം പിടിക്കാനൊരുങ്ങുന്ന ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഈ തമ്മിലടി ഉണ്ടാക്കിയിരിക്കുന്നത്.
വോട്ട് വിഹിതത്തിലും പാര്‍ട്ടിക്ക് അടിത്തറ മെച്ചപ്പെടുത്തിയും ബിജെപിക്ക് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മികച്ച വളര്‍ച്ചയാണ് ബംഗാളില്‍ ഉണ്ടായിരിക്കുന്നത്. ഇത്തവണ അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി ബിജെപി വിവിധ പാര്‍ട്ടികളില്‍നിന്നുള്ളവര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി പല പാര്‍ട്ടികളില്‍ നിന്നുള്ളവരെയും മറുകണ്ടം ചാടിച്ചു കൊണ്ടുവരുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖര്‍ പലരും ബിജെപിയില്‍ എത്തി. അങ്ങനെ മമതയെ തകര്‍ക്കനായിരുന്നു പദ്ധതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായായിരുന്നു ഇതിന് പിന്നില്‍.
അങ്ങനെ കോണ്‍ഗ്രസില്‍ നിന്നും തൃണമൂലില്‍ നിന്നും നേതാക്കള്‍ ബിജെപിയില്‍ എത്തി. സിപിഎം ആകെ തളര്‍ന്നു. ഈ നേതാക്കളും ബിജെപിയിലാണ് എത്തിയത്. പലര്‍ക്കും സീറ്റ് വാഗ്ദാനം നല്‍കിയാണ് ഇത്തരം 'ചാടിക്കല്‍'. എന്നാല്‍ പാര്‍ട്ടിയെ വളര്‍ത്തി, ഇനി എങ്ങനെയും വിജയിക്കും എന്ന ഘട്ടം വന്നപ്പോള്‍ പുതുതായി വന്നവര്‍ക്ക് മുതിര്‍ന്ന നേതാക്കളേക്കാള്‍ കൂടുതല്‍ പരിഗണന നല്കുന്നതിലാണ് പ്രശ്നം.
അഴിമതിക്കെതിരെ പോരാടുന്നുവെന്ന പ്രതിച്ഛായ സൃഷ്ടിച്ച് വളര്‍ന്ന ബിജെപിയിലേക്ക് എത്തിയവരില്‍ പലരിലും അഴിമതിക്കറയുണ്ടെന്ന സ്ഥിതിയാണ് ഇപ്പോള്‍. കൂട്ടമായി ആളുകളെ എടുക്കുന്ന തന്ത്രം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പക്ഷേ, അതുണ്ടാക്കിയ നാശം നടന്നുകഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. 294 മണ്ഡലങ്ങളിലേക്കായി സീറ്റുമോഹികളുടെ എണ്ണം 8000 ആണ്. ഇതില്‍നിന്നും സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുക പ്രതിസന്ധിയാണ്. അമിത് ഷാ നേരിട്ട് എല്ലാം നിശ്ചയിക്കാനാണ് സാധ്യത.
സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുന്നതിലൂടെ വിഭാഗീയ പ്രശ്നം വഷളാകാന്‍ സാധ്യതയുണ്ടെന്നു നേതൃത്വം വിലയിരുത്തുന്നുണ്ട്. ആര്‍എസ്എസിനും പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാക്കള്‍ക്കും മറ്റു പാര്‍ട്ടികളില്‍നിന്ന് കൂടുതല്‍ നേതാക്കള്‍ എത്തുന്നതില്‍ അതൃപ്തിയുണ്ട്. ആകെ 28 എംഎല്‍എമാര്‍ എത്തിയതില്‍ ടിഎംസിയില്‍നിന്നു മാത്രം 19 പേരുണ്ട്. ഒരു സിറ്റിങ് എംപിയും തൃണമൂല്‍ വിട്ട് ബിജെപിയിലെത്തി. ഇവര്‍ക്കെല്ലാം അര്‍ഹിക്കുന്ന പരിഗണന കൊടുക്കണം.
അതേസമയം, ബിജെപി ഒരു വലിയ കുടുംബമാണെന്നും അതു വലുതാകുന്തോറും ഇത്തരം പ്രശ്നങ്ങള്‍ വരുമെന്നും സംസ്ഥാന ബിജെപി മേധാവി ദിലീപ് ഘോഷ് വ്യക്തമാക്കി. 'മറ്റു പാര്‍ട്ടികളില്‍നിന്ന് ആളുകള്‍ വന്നില്ലെങ്കില്‍ ഞങ്ങള്‍ എങ്ങനെ വളരും. പാര്‍ട്ടിയുടെ നിയമങ്ങള്‍ എല്ലാവര്ക്കും ബാധകമാണ്. ആരും പാര്‍ട്ടിക്ക് അതീതരല്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എട്ടു ഘട്ടമായാണ് ബംഗാളിലെ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 27ന് 30 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. മെയ് 2നാണ് വോട്ടെണ്ണല്‍.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam