kz´wteJI³
കൊച്ചി: മരടില്‍ പൊളിക്കുന്ന ഫ്ളാറ്റുകളുടെ നഷ്ടപരിഹാരം തേടി ഒരു രേഖയുമില്ലാത്ത ഒമ്പത് അപേക്ഷകള്‍. ഇതിന് പിന്നില്‍ ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ തന്നെയാണോ എന്ന് സംശയിക്കുന്ന നഷ്ടപരിഹാര സമിതി, കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. ഫ്ളാറ്റുകളിരിക്കുന്ന ഭൂമിയുടെ ഓഹരി വാങ്ങിയതിന്റെ ആധാരമോ ഫ്ളാറ്റ് വാങ്ങിയതിന്റെ ആധാരമോ ഫ്ളാറ്റുടമയും നിര്‍മ്മാതാവും തമ്മിലുള്ള കരാര്‍ രേഖകളോ ഒന്നും ഇവര്‍ ഹാജരാക്കിയിട്ടില്ല. ഈ ഒമ്പത് അപേക്ഷകളും മുമ്പ് പരിഗണിച്ചെങ്കിലും മാറ്റിവെച്ചിരിക്കുകയായിരുന്നു.
നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 15 വരെ നീട്ടിയതായി സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍നായര്‍ സമിതി.15 നകം അപേക്ഷകളും മറ്റു രേഖകളും നഷ്ടപരിഹാര കമ്മിറ്റിക്കു മുന്നില്‍ സമര്‍പ്പിക്കാത്തവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുകയില്ലെന്ന് ചെയര്മാന് റിട്ട.ജസ്റ്റിസ് കെ. ബാലകൃഷ്ണന് നായര്‍ അറിയിച്ചു. മരട് നഗരസഭയിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ട്. അടത്തു മാസം 15 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച ശേഷം 18 ന് മുമ്പായി സമിതി മുമ്പാകെ സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് ബാലകൃഷ്ണന്‍നായര്‍ സമിതി വ്യക്തമാക്കി.
അതേസമയം രേഖകളില്ലാതെ അപേക്ഷ സമര്‍പ്പിച്ചവരോട് ഉചിതമായ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സഹിതം പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ ഇവരോട് സമിതി നിര്‍ദേശിച്ചു. പത്തുദിവസത്തിനകം മരട് നഗരസഭയ്ക്ക് അപേക്ഷ നല്‍കണം. ഇവ 19-ന് സമിതി പരിഗണിക്കും.ബുധനാഴ്ച പരിഗണിച്ച അഞ്ച് അപേക്ഷകളില്‍ നാലുപേര്‍ക്ക് ആദ്യഘട്ട നഷ്ടപരിഹാരമായ 25 ലക്ഷം വീതം അനുവദിച്ചു.
ഒരു ബില്‍ഡറുടെ ഭാര്യയായിരുന്നു അഞ്ചാമത്തെയാള്‍. ഇത്തരം മറ്റ് അപേക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നതിനാല്‍ ഇതും പരിഗണിച്ചില്ല. എല്ലാവരെയും കേട്ടശേഷം ഈ അപേക്ഷകളില്‍ തീരുമാനമെടുക്കുമെന്ന് സമിതി അറിയിച്ചു. ഇതുവരെ നഷ്ടപരിഹാരം ലഭിച്ചവരുടെ എണ്ണം 236 ആയി. 18 എണ്ണമാണ് ഇനി സമിതിയുടെ മുന്നിലുള്ളത്. 11 പേര് ഇതുവരെ നഷ്ടപരിഹാര അപേക്ഷ നല്‍കിയിട്ടില്ല. നവംബര്‍ 15 ആണ് അവസാന തീയതി. അധ്യക്ഷന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന് നായര്‍, അംഗങ്ങളായ കെ. ജോസ് സിറിയക്, ആര്. മുരുകേശന് എന്നിവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam